Monday, May 24, 2010

ഒടിയന്‍

പണ്ട് ....ഒരു പാട് പണ്ട് ...ഗൂഗിള്‍ ഇനും യാഹൂവിനും മുമ്പ്...
എന്തിനെരേ പറയുന്നു വിന്‍ഡോസ്‌ 95 നു വരെ മുമ്പ്....
എന്റെ ചെറുപ്പത്തില്‍.......എനിക്കീ പ്രേതങ്ങളിലോന്നും തീരെ വിശ്വാസം ഉണ്ടായിരുന്നില്ലാ...
പക്ഷെ നേരം ഒരു ആറ് മണി കഴിഞ്ഞാല്‍ എന്താന്നറിയില്ല പുറത്തിറങ്ങുമ്പോ യന്ത്രയൂഞ്ഞാല്‍ താഴേക്കു കുതിക്കുമ്പോ ഉള്ളിലുണ്ടാകുന്ന ഒരു ഇക്കിളി എപ്ഫോഴും ഉള്ളില്‍ സദാ കളിയാടി . കാര്യം ഞാന്‍ ഇങ്ങനെ ആണെങ്കിലും അനിയന്‍സ്‌ ഇന്റെ മുന്നില്‍ ഞാന്‍ ഒരു തച്ചോളി ഒതേനന്‍ ആണ്. ധീരന്‍;തത്വജ്ഞാനി;പണ്ഡിതന്‍; തുടങ്ങിയ ഒരു ഇമേജ് അവന്റെ മുന്നില്‍ ഉണ്ടെന്നായിരുന്നു എന്റെ തെറ്റിധാരണ . അത് കൊണ്ട് തന്നേയ് അവന്റെ ധീരതയെ കുതിനോവിക്കല്‍ അന്നത്തെ ഫവരയിറ്റ് ഹോബി കളില്‍ ഒന്നാമതായിരുന്നു. ഡെയിലി അവന്റെ ധീരതയ്ക്ക് നേരെ ഒന്ന് അല്ലെങ്ങില്‍ രണ്ടു വെല്ലുവിളികലെങ്ങിലും ഉയര്തിയില്ലെങ്ങിലും; ചോറുണ്ട് കഴിയുമ്പോ പ്ലേറ്റ് ഇന്റെ വക്കത്തു അവന്‍ കയറ്റി വച്ചിരിക്കുന്ന മീന്‍ പൊരിച്ചതിന്റെ ഒരു കഷണം എടുത്തു തിന്നില്ലെങ്ങിലും എനിക്ക് വലിയ മനപ്രയാസം അന്നത്തെ കാലത്ത് പതിവായിരുന്നു.
ക്രിസ്തബ്ധം 1993.നേരം വ്യ്കീടു ആറ് ആറര ;ആരിക്കിരി അമ്പലത്തിലെ വിളക്ക് വെടി കേട്ടു; ആശേരി മാരുടെ അവിടത്തെ വിഷക്കാവിലെ വിളക്കിന്റെ മണം അന്തരീക്ഷത്തില്‍ തങ്ങി നിക്കുന്ന ഒരു വയ്കുന്നേരം. "ഡാ ആരാ ഈ മീന്കൂടാന്‍ ഒന്ന് കിഴക്കേല് കൊണ്ട് കൊടുക്കാ...." ഒരു ദിവസത്തെ അത്യധ്വാനം കഴിഞ്ഞു ആരിക്കിരി പാടത്തു നിന്ന് മടങ്ങി വന്നു മേല് കഴുകുന്ന എന്നോടും അനിയനോടുമായി ഉമ്മ ചോദിച്ചു . ''നീ ഒരു ആണ്കുട്ടിയാനെങ്ങി , തെളിയിക്കാന്‍ ഒരു അവസരം ഞാന്‍ തരാം; ധൈര്യം ഉണ്ടെങ്ങി ഇത് കിഴക്കേല്‍ കൊണ്ട് കൊടുക്ക്‌" ഞാന്‍ അവനെ വെല്ലു വിളിച്ചു. രാത്രി ഒറ്റയ്ക്ക് വീടിന്റെ അടുക്കളയില്‍ പോയി ചോറ് എടുത്തു കൊണ്ട് വരുന്ന എനിക്ക് കിഴെക്കെ കാരുടെ അവിടെ വരെ പോകാന്‍ അവനോടു വെല്ലു വിളിക്കാന്‍ അര്‍ഹത എന്തായാലും ഉണ്ട്. പിന്നേ ഒരു വെടിക്ക് ടു കിളീസ് .എനിക്ക് വേറെ വല്ല വിനോദങ്ങളില്‍ ആ നേരത്ത് ഏര്‍പെടുകയും ആവാം . രാത്രി വീടിനകതുള്ള ബാത്രൂമില്‍ ഒറ്റയ്ക്ക് മൂത്രം ഒഴിക്കാന്‍ പോവാത്ത അവന്‍ പക്ഷെ ആത്മാഭിമാനം ഉള്ളവനായിരുന്നു; വെല്ലുവിളി ഏറ്റെടുത്തു..
ഇരുട്ട് ചെറുതായി പരന്നു തുടങ്ങിയിരുന്നു. ദൂരക്കാഴ്ച ഒരു മൂന്നു നാല് അടിയില്‍ താഴെ മാത്രം.കിഴക്കേ കാരുടെ വീട് ഒരു അമ്പതു മീറ്റര്‍ മാറി തെങ്ങും പറമ്പിനു അപ്പുറം. വഴിയുടെ ഒരു ഭാഗം പാടം;ചിറ യിലൂടെയ് വടക്ക് നിന്ന് ഒരു നടവഴി.കിഴക്കേ കാരുടെ വീടിനുമുമ്പ് കൈതകള്‍ വീണു കിടക്കുന്ന തോട് അതിനു മുകളിലൂടെ യുഗങ്ങള്‍ പഴക്കമുള്ള ഒരു നടപ്പാലം ധിതാണ് അവന്റെ മിഷന്‍ ഇമ്പോസ്സിബിള്‍ അരങ്ങേറാന്‍ പോകുന്ന സ്ഥലത്തിന്റെ ജോഗ്രഫി.
മൃത സഞ്ജീവനി യുമായി പോകുന്ന ഹനുമാന്റെ പോലെ കയ്യില്‍ മീന്‍ കറി യുടെ പാത്രം പിടിച്ചു അനിയന്‍സ്‌ ദൌത്യത്തിന് തയ്യാറായി. ഇറങ്ങുന്നതിനു മുമ്പ് എന്നെ ഒരു നോട്ടം...മേലാല്‍ എന്നെ കളിയാക്കാന്‍ വന്നാല്‍.......എന്നൊരു ധ്വനി എനിക്കെവിടെയോ തോന്നി.....അവന്‍ ഇറങ്ങി കഴിഞ്ഞപ്പോ എന്റെ കമ്പ്ലിറ്റ്‌ ഹോപും നഷ്ടപ്പെട്ട്.ഇനി ഇവന്‍ എങ്ങാനും പോയി തിരിച്ചു വന്നാല്‍ എന്റെ ഈശ്വരാ...ഇവന്‍ ഇത് ഏറ്റെടുക്കുമെന്ന് ആരറിഞ്ഞു...വെറുതേ വെല്ലുവിളിക്കേണ്ടി ഇല്ലായിരുന്നു..സത്യത്തില്‍ ഈ നേരത്ത് കിഴക്കേല്‍ പോവാന്‍ എനിക്ക് നല്ല പേടിയാണ്.എന്റെ ആത്മഗതം എന്നെ ഇങ്ങനെ കുറ്റം പറഞ്ഞു കൊണ്ടിരുന്ന നേരത്ത്....
ഹിഷാം അബ്ബാസിനെ അനുസ്മരിപ്പിക്കുന്ന അറബിക് ഈരടികള്‍ എവിടേ നിന്നോ ഒഴുകി വന്നു... ഞാന്‍ ഒന്ന് കൂടി കാതോര്‍ത്തു......അത് എന്റെ അനിയന്റെ നെലോളി ആണല്ലോ..കൂടെ വേറൊരു പരിജയമില്ലാത്ത കരച്ചിലും.... അനിയന്റെ കരച്ചില്‍ വീടിനു നേരെ അടുത്തപ്പോള്‍ മറ്റേ കരച്ചില്‍ വീടിന്റെ വടക്കേ ഭാഗത്തേക്ക് നീങ്ങി നീങ്ങി പോയി. ഒരു 9.86 സെക്കന്റ്‌ കഴിഞ്ഞപ്പോ മേലാകെ മീന്‍ ചാറും ആയി അവന്‍ വീടിന്റെ ഉമ്മറത്ത്‌ ക്രാഷ് ലാന്‍ഡ്‌ ചെയ്തു... അവന്റെ മുഖത്ത് പച്ചാളം ഭാസി കാണിച്ച പേരറിയാത്ത ഒരു രസം.. എന്ത് പറ്റിയെടാ എന്ന് വീടിലുല്ലോര്‍ ആര് ചോദിച്ചിട്ടും അവന്‍ മിണ്ടിയില്ല...ശ്വാസഗതി ഏതാണ്ട് നോര്‍മല്‍ ആയപ്പോ ...അവന്‍ പറഞ്ഞു എന്തോ ഒരു നിഴല് പോലത്തെ സാധനം എന്റെ നേരെ എന്നെ പിടിക്കാന്‍ വന്നു...
അസമയത് അവനെ ഒറ്റയ്ക്ക് പറഞ്ഞയച്ചതിനു ഉമ്മാനെ ചീത്ത പറഞ്ഞു വല്ലിമ്മ അവന്റെ പേടി പോവാന്‍ മന്തിരിച്ചു ഊതി.. ഇതോടു കൂടി ആകെ വെട്ടിലായത് ഞാനാണ്.... ഇങ്ങനെ നിഴല് പോലെ ഒരു സാധനം നമ്മളെ പിടിക്കാന്‍ നടക്കുന്നുണ്ടെങ്കില്‍ ഇനി അടുക്കളയിലേക്കു ഒറ്റക് പോകുന്നത് പുനരാലോചിക്കേണ്ടി വരും. പിറ്റേ ദിവസം ഞാനും എന്റെ അനിയനും നേരം വെളുപ്പിച്ചത് വളരെ കഷ്ടപെട്ടാണ്.. അടിയന്തര സാഹചര്യം നേരിടാന്‍ ഞങ്ങള്‍ വെല്ലുവിളികള്‍ ഒഴിവാക്കി ഒന്നിച്ചു....സി ബി ഐ ആയി മാറിയ ഞങ്ങള്‍ പിറ്റേ ദിവസം തന്നേയ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇന്‍വസ്ട്ടിഗേശന്‍ ആരംഭിച്ചു. ഡമ്മി ടു ഡമ്മി ഫോര്‍ ഫീട്സ്.......കാലു നിലത്തു വളരെ അധികം ഉറക്കുന്ന ഒരു ജീവിയെ ആണ് കണ്ടത്....കാല്‍പാട് മനുഷ്യനോടു സാധൃശ്യം ഉണ്ട്....തുടങ്ങിയവയായിരുന്നു പ്രാഥമിക നിഗമനം. കൊച്ചങ്കരന്‍ ചേട്ടന്‍ തെങ്ങിന് കിളച്ചത് പോലെ നല്ല തെളിഞ്ഞു കിടക്കുന്നത് കൊണ്ട് കാലടികളേ പിന്തുടരുന്നത് വളരെ വളരെ എളുപ്പമായിരുന്നു.കാലടികള്‍ ആദ്യം പോയിട്ടുള്ളത് പാടത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കൈത കൂടിലെക്കാണ്. ഓഹോ ....മനുഷ്യന്റെ കാലുകളുള്ള ഒരു ജീവി ഈ കൈത കൂട്ടില്‍ ഉണ്ടല്ലേ... കൈകള്‍ പിന്നില്‍ കെട്ടി ഞാന്‍ അനിയനോട് ചോദിച്ചു....അപ്പോഴാണ്‌ അവന്‍ കൈതകൂടിന്റെ മറുവശത്ത് കാലടികളുടെയ് കണ്ടിനുഏശന്‍ കണ്ടെത്തിയത്....അത് പിന്തുടര്‍ന്ന ഞങ്ങള്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് ഇന്നലെ വയ്കുന്നേരം ഒടിയനെ കണ്ടു പേടിച്ചു പനിച്ചു കിടക്കുന്ന സുര ചേട്ടന്റെ(അതന്നേ ...നമ്മടെ ബാലകൃഷ്ണന്‍ ആശാരീടെയ്...എളേ മോന്‍...) വീട്ടില്‍ ആണ് .വസൂരിക്കല പോലെ മൂപരുടെയ് മേത്ത് ആകെ കൈത മുള്ള് തറച്ച പാട്...കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല..... സി ബി ഐ ചുറ്റും കൂടി നിന്നവര്‍ക് കാര്യം വിശദീകരിച്ചു കൊടുത്തു..... ചിരിച്ചു മണ്ണ് കപ്പി നിക്കുന്ന വീടുകാരുടെയ് മുന്നില്‍ വച്ച് സുര ചേട്ടന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട ഓടിയനു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു... സി ബി ഐ അടിയന്തിര രക്ഷ പ്രവര്‍ത്തനത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സുര ചേട്ടന് ഗുളിക വാങ്ങിക്കാന്‍ പുറപ്പെട്ടു....നിങ്ങളും വിശ്വസിക്കണം നിഴല് പോലത്തെ ഒരു സാധനവും രാത്രി മനുഷ്യനെ പിടിക്കാന്‍ നടക്കുന്നില്ലാ..എല്ലാം തോന്നലാണ്....

6 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അളിയോ,

പണ്ട് എസ്.എൻ കോളേജിലെ ദിനങ്ങളിൽ ഒരു പേടിസ്വപ്നമായി നിന്റെ ‘തമാശകൾ’ എന്നും എന്നെ പിന്തുടർന്നിരുന്നു. അന്ന് നിന്റെ തമാശകൾക്ക് മുന്നിൽ നിസ്സഹായതയോടെ പകച്ച് നിന്നിരുന്ന ഞങ്ങളുടെ മുന്നിൽ നീ വീണ്ടും തമാശകൾ പറഞ്ഞു അട്ടഹസിക്കുമായിരുന്നു.ചിരിക്കാൻ നിർബന്ധിക്കുമായിരുന്നു.. വീണ്ടും ആ ദിനങ്ങൾ?

മച്ചൂ.. ഒന്ന് ഞാനും തമാശിച്ചതാ.. നല്ല തുടക്കം.. നാട്ടികക്കും വേണ്ടേ ഒരു വിശാലമനസ്കൻ? ആശംസകൾ

presul said...

കൊള്ളാം.. നന്നായിടുണ്ട്.. പൂരത്തിന് വാങ്ങിയ കാപിട്ടു പൊട്ടിക്കുന്ന തോക്കും പിടിച്ചു ഷിറ്റും വിളിച്ചു സുരേഷ്ഗോപിക്ക് പഠിച്ചു നടന്ന കാലത്തേ കഥകള്‍ ഒരുപാടുണ്ടാവുമല്ലോ.. ഓരോന്നായി പോരട്ടെ...

Milu said...

റിയാസേ ....കലക്കിയിട്ടുണ്ട് ......

chithrakaran:ചിത്രകാരന്‍ said...

വളരെ നന്നായിരിക്കുന്നു ഒടിയന്റെ കഥ.
ഇങ്ങനെ നാടിന്റെ ഹൃദയ സ്പന്ദനങ്ങള്‍ ബ്ലോഗില്‍ സജീവമായി സൂക്ഷിക്കപ്പെടട്ടെ.
ഏതാണ്ട് 35 വര്‍ഷം മുന്‍പുള്ള മണ്ണെണ്ണ വിളക്കിന്റെ യുഗത്തില്‍ ഇത്തരം ഭയത്തിന്റെ ആസ്ഥാനമായിരുന്നു
നമ്മുടെ നാട്.
പ്രവാസത്തിന്റെ ശക്തി ക്രിയാത്മകമായി വിനിയോഗിക്കപ്പെടട്ടെ.
ചിത്രകാരന്റെ ആശംസകള്‍ !!!

മൻസൂർ അബ്ദു ചെറുവാടി said...

നല്ല രസായിട്ടുണ്ട് ഒടിയന്‍ കഥ.
ഇഷ്ടപ്പെട്ടു .

Unknown said...

ഒടിയൻ ശെരിക്കും ഉള്ളതാണ് മൈറോളെ